സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് അധ്യാപക സംഘടനകള്‍ ആവിശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായാണ് സ്കൂള്‍ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കുന്നത്.
ഏറ്റവും കൂടുതല്‍ കഞ്ചാവ് ഉപയോഗം നോര്‍ത്ത് അമേരിക്കയിലാണെന്ന് (14.5 ശതമാനം) റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡുമാണ് (12.1) രണ്ടാമത്. വെസ്റ്റ് സെന്‍ട്രല്‍ ആഫ്രിക്ക (9.4) മൂന്നാമതുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മാത്രം കണക്കുകള്‍ നോക്കിയാല്‍ ലോകജനസംഖ്യയിലെ 18 പേരില്‍ ഒരാള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നര്‍ഥം.
വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഭൂരിഭാഗം വ്യാപാരികളും വലിയ കടക്കെണിയിലാണ്. അനന്തമായി ഈ നില തുടരാനാവില്ല. ഉദ്യോഗസ്ഥന്മാര്‍ അശാസ്ത്രീയമായ പരിഷ്കാരങ്ങളാണ് ഓരോ ദിവസവും ഏര്‍പ്പെടുത്തുന്നത് എന്നാണ് വ്യാപാരി സംഘടനകളുടെ പരാതി.
വീഴുപുരയിലെ സാമൂഹിക പ്രവര്‍ത്തകനാണ് പുനരന്വേഷണം നടത്തണമെന്നാവിശ്യപ്പെട്ട് ദേശിയ മനുഷ്യവകാശ കമ്മീഷന് പരാതി നല്‍കിയത്. വാക്സിനുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ക്ക് പരിഹാരം കാണണമെന്നും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.
ഞായറാഴ്ച മധ്യപ്രദേശില്‍ 10 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതുവരെ 791960 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചിട്ടുള്ളത്. 10514 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തരുണ്‍ ഛുഗിന്‍റെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ന്യായീകരണവുമായി രംഗത്തെത്തി.
ഈ കോവിഡ് "വിദഗ്ധ സമിതി" അംഗങ്ങൾ ആരും "കോമൺ സെൻസ്" വാക്‌സിൻ എടുത്തവരല്ലേ? എത്ര അപ്രായോഗികമാണ് പല നിബന്ധനകളും? മദ്യഷാപ്പുകൾക്ക് മുൻപിൽ നിൽക്കുന്നവർക്ക് ഇല്ലാത്ത നിബന്ധനകൾ അരി മേടിക്കാൻ പോകുന്നവർ പാലിക്കണം പോലും! വിദഗ്ധ സമിതിയുടെ വൈദഗ്ധ്യം സമ്മതിച്ചേ പറ്റു വെന്നാണ് മെത്രാപോലീത്ത ഫേസ്ബുക്കില്‍ കുറിച്ചത്.
വാര്‍ഡുകള്‍ മാത്രം അടച്ച് കൊവിഡിനെ പ്രതിരോധിക്കുക. വാരാന്ത്യ ലോക്ഡൌണില്‍ മാറ്റം കൊണ്ടുവരിക. അതോടൊപ്പം പ്രതിദിന കൊവിഡ് പരിശോധനകള്‍ രണ്ട് ലക്ഷത്തിലേക്ക് ഉയര്‍ത്തുക എന്നിവയാണ് സര്‍ക്കാര്‍ പ്രധാനമായും സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഞായറാഴ്ച്ച ഒഴികെ ബാക്കിയെല്ലാ ദിവസവും കടകൾ 9 മണി വരെ തുറക്കാം. സ്വാതന്ത്യദിനവും മൂന്നാം ഓണവും ഞായറാഴ്ചയാണെന്നതിനാൽ ഈ ദിവസങ്ങളിൽ വാരാന്ത്യ ലോക്ക്ഡൗണില്ല.
വുഹാനില്‍ 11 ദശലക്ഷം ആളുകളാണുള്ളത്. എല്ലാവരുടെയും ന്യൂക്ലിക് ആസിഡ് പരിശോധനയാണ് നടത്തുകയെന്ന് വുഹാനിലെ മുതിർന്ന ഉദ്യോഗസ്ഥൻ ലി താവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചൈനയില്‍ കോവിഡ് വ്യാപനം ഏതാനും ദിവസങ്ങളിലായി കൂടിവരികയാണ്. 10 ദിവസത്തിനുള്ളില്‍ 300 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ടിപിആര്‍ നിരക്ക് അനുസരിച്ച് തദ്ദേശസ്ഥാപനങ്ങള്‍ മുഴുവന്‍ ലോക് ഡൌണ്‍ ഏര്‍പ്പെടുത്തുന്നതിന് പകരം രോഗവ്യാപനമുള്ള വാര്‍ഡുകള്‍ മാത്രം അടച്ച് മൈക്രോ കണ്‍ണ്ടെെന്‍മെന്‍റ് സോണാക്കുക എന്നതാണ് സര്‍ക്കാര്‍ ആലോചനയിലുള്ളത്. ബാക്കിയുള്ള പ്രദേശങ്ങളില്‍ പ്രോട്ടോകോള്‍ പാലിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കും.
പതിവുപോലെ വിവിധ വിഭാഗം കാര്‍ഡുടമകള്‍ക്കായി ഈ മാസം 16 വരെയാണ് ഓണക്കിറ്റ് വിതരണം നടക്കുക. റേഷൻ കടകൾ വഴി എ.എ.വൈ വിഭാഗത്തിന് ജൂലൈ 31, ആഗസ്റ്റ് 2, 3 തീയതികളിലും പി.എച്.എച് വിഭാഗത്തിന് ആഗസ്റ്റ് 4 മുതൽ 7 വരെയും, എൻ.പി.എസ് വിഭാഗത്തിന് ആഗസ്റ്റ് 9 മുതൽ 12 വരെയും,
കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തെ ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ചുവെന്നും പരാതിയിലുണ്ട്. അക്രമണത്തിനിരയായ യുവാവാണ് പരാതി നല്‍കിയിരിക്കുന്നത്. കസബ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് ഹോട്ടല്‍ ഉടമക്കെതിരെയും കേസ് എടുത്തു.
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം പാളിപോയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. കൊവിഡ് ലോക്ക് ടൌണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുന്നതിലും, ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് നിശ്ചയിക്കുന്നതിലും സര്‍ക്കാരിന് തെറ്റ് പറ്റിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. രോഗലക്ഷണം മാത്രമുള്ളവരെ പരിശോധിക്കുകയും, ടിപി ആര്‍ നിരക്ക് കൂട്ടി നിലനിർത്തുകയാണ്.
ബി, സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളിലെ കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. ടി.പി.ആര്‍ നിരക്ക് പത്തിനും 15നും ഇടയിലുള്ള പ്രദേശങ്ങളാണ് സി കാറ്റഗറി. എ കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ കടകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. എന്നാല്‍ വാരാന്ത്യ ലോക്ക് ഡൌണ്‍ തുടരും.
എല്ലാദിവസവും കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ടാണ് വ്യാപാരികള്‍ പ്രതിക്ഷേധിച്ചത്. ബാരിക്കേഡുകള്‍ മറികടന്ന് വ്യാപാരികള്‍ മിഠായിത്തെരുവില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വ്യാപാരികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. നിയന്ത്രണം ലംഘിച്ച് കട തുറക്കാന്‍ ശ്രമിച്ച വ്യാപാരികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.
അതേ സമയം, സ്പുട്നിക് വി വാക്സീൻ വൈകാതെ രാജ്യത്ത് സൗജന്യമായി വിതരണം ചെയ്ത് തുടങ്ങും. കൊവിഷീൽഡും കൊവ്കസീനും മാത്രമാണ് നിലവിൽ സൗജന്യമായി വിതരണം ചെയ്യുന്ന വാക്സിനുകള്‍. മൂന്നാം തരംഗം പൂർണമായും ഒഴിവാക്കാൻ ആകെ ജനസംഖ്യയുടെ 60 ശതമാനമെങ്കിലും വാക്സീൻ സ്വീകരിക്കണം. അതിന് പ്രതിദിനം 86 ലക്ഷം പേർക്ക് വാക്സീൻ നൽകണം.
കോളേജ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കോളജ് വിദ്യാര്‍ഥികള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതോടെ, എത്രയും പെട്ടന്ന് കോളജ് തുറക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ഇതുവരെ 98 രാജ്യങ്ങളിലാണ് ഡെല്‍റ്റ വകഭേദം കണ്ടെത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം ജൂലൈയോടെ എല്ലാ രാജ്യങ്ങളിലെയും 70 % ആളുകള്‍ക്ക് വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ സാധിക്കും. അതോടൊപ്പം സമ്പന്ന രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങള്‍ക്കായി വാക്‌സിന്‍ പങ്കിടേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം വാർത്താസമ്മേളത്തിൽ വ്യക്തമാക്കി.
എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍ 607, കാസര്‍ഗോഡ് 590, കോട്ടയം 547, പത്തനംതിട്ട 427, ഇടുക്കി 314, വയനാട് 311 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
മഹാരാഷ്ട്രയിലെ പുണെയിലെ ബി.ജെ. മെഡിക്കല്‍ കോളേജ് ആണ് പഠനം നടത്തിയത്. അഞ്ചാംപനിയുടെ വാക്‌സിന് സാര്‍സ് കൊവ് 2 വൈറസിനെതിരെ 87.5 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ഹ്യൂമന്‍ വാക്‌സിന്‍ ആന്‍ഡ് ഇമ്യുണോതെറാപ്യൂടിക്‌സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇതേസമയം സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നിലവില്‍ വന്നു. ആരാധാനാലയങ്ങൾ തുറക്കാൻ തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനക്കയും സംയുക്തമായാണ് കോവിഷീൽഡ് നിർമിക്കുന്നത്. കോവീഷീൽഡ് വാക്സിന്റെ ഇടവേള ചുരുക്കണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് നാഷണൽ കൊവിഡ് വാക്സിൻ അഡ്മിനിസ്ട്രേഷൻ ടാസ്ക് ഫോഴ്സ് ഇത് സംബന്ധിച്ച് പരിശോധന നടത്തിയത്. കോവിഷീൽഡ് രണ്ടാം ഡോസിന് ആദ്യം നാലു മുതൽ ആറ് ആഴ്ചയാണ് ഇടവേള നിശ്ചയിച്ചിരുന്നത്.
മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ നിർദേശപ്രകാരമാണ് മെഗാ വാക്സിനേഷൻ യജ്ഞം സംഘടിപ്പിച്ചത്. 2000 കേന്ദ്രങ്ങളിലായി രാവിലെ ആറ് മണിക്കാണ് വാക്സിനേഷൻ ആരംഭിച്ചത്. ഇടവേളകളില്ലാതെ രാത്രി ഒമ്പത് വരെയായിരുന്നു കുത്തിവെപ്പ്. 45 വയസിന് മുകളിലുള്ളവർക്കും കൈക്കുഞ്ഞുളുള്ള അമ്മമാർക്കും മുൻഗണന നൽകിയാണ് വാക്സിനേഷൻ നടന്നത്.
ഈ വാക്സിൻ വൈറസിന്റെ ഡിഎൻഎ കണ്ടെത്തി ശരീരത്തിൽ ആന്റിബോഡി ഉൽപ്പാദിപ്പിക്കും. ന്യൂക്ലിക് ആഡിസ് വാക്‌സിനാണ് സൈക്കോവ്- ഡി. രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് താപനിലയിൽ വാക്സിൻ സൂക്ഷിക്കണം.
24 മണിക്കൂറിനിടെ രാജ്യത്ത് 1422 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഏപ്രിൽ 16നു ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. ഇതുവരെ 3.88 ലക്ഷം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. രോഗമുക്തി നിരക്ക് 96.36 ശതമാനമായി ഉയർന്നിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ്. കേരളത്തില്‍ 11,361 പേര്‍ക്കും, തമിഴ്‌നാട്ടില്‍ 8,633 ആളുകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 9,798, കര്‍ണാടകയില്‍ 5,783 ആളുകള്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
അവശ്യസാധനങ്ങള്‍ക്ക് വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും, റിപ്പയര്‍ ഷോപ്പുകള്‍ക്കും കല്യാണ ആവശ്യങ്ങള്‍ക്കുള്ള തുണി, ആഭരണങ്ങള്‍, ചെരുപ്പുകള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ക്കും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം. ടിപിആര്‍ ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ആണ്.
ശനി, ഞയറാഴ്ച ദിവസങ്ങളില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ ആയിരിക്കും. അവശ്യ സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ, റേഷൻ, പലവ്യഞ്ജനം, പാൽ, പാൽ ഉൽപന്നങ്ങൾ, പഴം, പച്ചക്കറി,മത്സ്യം, മാംസം, കോഴിത്തീറ്റ, കാലിത്തീറ്റ എന്നീ കടകള്‍ക്കും, ബേക്കറികള്‍ക്കും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം.
കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ യാത്രക്കാര്‍ കുറഞ്ഞിരുന്നു. ഇതിനാലാണ് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയത്. ലോക്ക് ഡൌണിന് മുന്‍പ് തന്നെ 30 ട്രെയിന്‍ സര്‍വീസുകള്‍ റയില്‍വേ നിര്‍ത്തി വെച്ചിരുന്നു. ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയ സാഹചര്യത്തിലാണ് റയില്‍വേ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്.
ഇന്ത്യയിലെ ടെസ്റ്റ് പോസറ്റിവിറ്റി നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 5 ദിവസമായി 4.39 ശതമാനമാണ് പോസറ്റിവിറ്റി നിരക്ക്. എന്നാല്‍ ഇതേ സമയം രാജ്യത്ത് 4002 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത് 2,213 ആളുകളാണ്.
കോവിഡ് കാലത്ത് ഇന്ത്യയിൽ മുലയൂട്ടുന്ന അമ്മമാർ നേരിടുന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് രാജസ്‌ഥാൻ സർവകലാശാലയിലെ ലോ കോളേജ് വിദ്യാർഥി സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി. പ്രതിദിനം 67,000 കുഞ്ഞുങ്ങളാണ് ഇന്ത്യയിൽ ജനിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതിര്‍ത്തികളിലെ പട്ടണങ്ങളിലും, നഗരങ്ങളിലുമുള്ള ഉദ്യോഗസ്ഥര്‍ പക്ഷികളെയും, മൃഗങ്ങളെയും തെരഞ്ഞുപിടിച്ച് കൊല്ലുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. അതിര്‍ക്കടുത്തുള്ള ഹെയ്സാനില്‍, പൂച്ചയെ വളര്‍ത്തിയ ഒരു കുടുംബത്തെ 20 ദിവസത്തേക്ക് തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്നതായി ഡെയ്‌ലി എൻകെ റിപ്പോർട്ട് ചെയ്തു.
ഹോട്ടലുകളില്‍ വച്ച് വാക്ന്‍സിനേഷന്‍ നടത്തുന്നത് ചട്ട വിരുദ്ധമാണ് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.ആശുപത്രികള്‍ക്ക് പുറമേ കമ്മ്യൂണിറ്റി ഹാളുകള്‍, പഞ്ചായത്ത് കേന്ദ്രങ്ങള്‍,ജീവനക്കാര്‍ക്ക് വേണ്ടി സ്വകാര്യ ഓഫീസുകള്‍ എന്നിവടങ്ങളില്‍ വെച്ച് മാത്രമേ വാക്‌സിനേഷന്‍ നടത്താന്‍ അനുവാദമുള്ളു
വ്യവസായ മേഖലകളിലും, പ്രധാന നഗരങ്ങളിലും രോഗ വ്യാപനം കുറയ്ക്കുവാന്‍ രാജ്യം കഷ്ടപ്പെടുകയാണ്. രാജ്യത്ത് 47 മരണമടക്കം 6800 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തിന്‍റെ ഭൂരിഭാഗം കേന്ദ്രങ്ങളും കൊവിഡ് പ്രതിസന്ധിയിലാണ്. ആദ്യ കൊവിഡ് വ്യാപനം തടഞ്ഞ വിയറ്റ്നാമില്‍ ഇപ്പോള്‍ കൊവിഡ് കേസുകള്‍ കൂടി വരികയാണെന്നും ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കി.
കയര്‍ കശുവണ്ടി ഫാക്റികള്‍ക്ക് 50% ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. മദ്യശാലകള്‍ തുറക്കില്ല. ആപ്പ് വഴിയും വില്പനയുണ്ടാവില്ല. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. മലപ്പുറം ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന ട്രിപ്പ്ള്‍ ലോക്ക് ഡൌണ്‍ പിന്‍വലിച്ചു.
24 മണിക്കൂറിനിടെ 3,617 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്ക് അനുസരിച്ച് മരണ നിരക്ക് കുറയുന്നതായാണ് കാണിക്കുന്നത്. . 27,729,247 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 1.5 ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 1100 കൊവിഡ് കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഇത് ലോക്ക് ഡൌണ്‍ ഇളവുകള്‍ നല്‍കേണ്ട സമയമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് 3660 ആളുകള്‍ മരണപ്പെട്ടിരിക്കുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,18,895 ആയി ഉയര്‍ന്നു. 2,59,459 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് രോഗമുക്തി നേടിയതെന്ന് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപെട്ടു. രാജ്യത്ത് ഇതുവരെ 2,48,93,410 പേര്‍ രോഗമുക്തരായി.
കോവിഡ് വാക്സിൻ സ്വീകരിച്ച പലരും സർട്ടിഫിക്കറ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയാണ് സൈബർ സുരക്ഷ ബോധവത്കരണ ട്വിറ്റർ ഹാൻഡിലായ സൈബർ ദോസ്ത് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങൾ ഉൾപ്പെട്ടതിനാൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെയ്ക്കരുത്
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുറെയധികം വിദഗ്ദരുമായി സംസരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. വിശദമായുള്ള കൊവിഡ് കണക്കുകള്‍ മനസിലാക്കണമെങ്കില്‍ എല്ലാവരിലും ആന്‍റിജന്‍ ടെസ്റ്റ് നടത്തണം.
സംസ്ഥാനങ്ങള്‍ തരം തിരിച്ചുള്ള കണക്ക് ഇതുവരെ പുറത്ത് വന്നിട്ടില്ല. പല സംസ്ഥാനങ്ങളില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായെന്നും ഉദ്യോഗസ്തര്‍ അറിയിച്ചു. കൊവിഡ് രണ്ടാം തരംഗത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട എല്ലാ കുട്ടികളുടെയും ഉത്തരവാദിത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു.
യുപിയിലെ ഗാസിയാബാദ് സ്വദേശീയായ 45 കാരനിലാണ് രോഗം ആദ്യം കണ്ടെത്തിയിരിക്കുന്നത്. കൊവിഡ് രോഗമുക്തനായ ഇദ്ദേഹത്തില്‍ ബ്ലാക്ക്, വൈറ്റ് ഫംഗസുകളുടെ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മറ്റ് രണ്ട് ഫംഗസുകളെ അപേക്ഷിച്ച് കൂടുതല്‍ അപകടകാരിയാണ് യെല്ലോ ഫംഗസ്.
ഐസിഎംആറുമായി ചേര്‍ന്ന് ഭാരത് ബയോടെക്ക് നിര്‍മ്മിക്കുന്ന കൊവാക്സിന്‍ ഇന്ത്യന്‍ നിര്‍മ്മിത പ്രതിരോധ വാക്സിനാണ്. കുട്ടികള്‍ക്കിടയില്‍ വാക്സിന്‍ പരീക്ഷണം നടത്തുന്നതിന് ഈ മാസം ആദ്യം ഭാരത് ബയോടെക് അനുവാദം ലഭിച്ചിട്ടുണ്ട്. 18 വയസ് മുതല്‍ 45 വരെ പ്രായമുള്ളവര്‍ക്ക് രാജ്യത്ത് വാക്സിന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്.
ലോക്ക് ഡൌണ്‍ തുടരണോ വേണ്ടയോയെന്ന് തീരുമാനം എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ് പോസറ്റീവിറ്റി നിരക്ക് എന്നിവ കൂടി പരിഗണിച്ചാണ് ഇത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവുകയെന്നും വീണ ജോര്‍ജ് പറഞ്ഞു.
നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് മാറഞ്ഞോ ഗവര്‍ണര്‍ പറഞ്ഞു. തന്‍റെ സംസ്ഥാനത്ത് നൂറിലധികം ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും, എല്ലാവരും മാസ്ക് ധരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യവകുപ്പും പ്രസിഡന്‍റിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
കിറ്റിനൊപ്പം നല്‍കിയിരിക്കുന്ന നിര്‍ദേശമനുസരിച്ച് സ്വയം പരിശോധന നടത്താം. മൂക്കിലെ സ്രവം ഉപയോഗിച്ചാണ് പരിശോധന നടത്തേണ്ടത് . പരിശോധന പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്താന്‍ പുതിയ മൊബെെല്‍ ആപ്ലിക്കേഷനും പുറത്തിറക്കുമെന്നും ഐസിഎംആര്‍ വ്യക്തമാക്കി. ആന്‍റിജന്‍ ടെസ്റ്റ് നടത്തി റിസള്‍ട്ട് 15 മിനിട്ടിനുള്ളില്‍ ലഭ്യമാകും. പൂനെയിലെ മൈ ലാബ് സിസ്‌കവറി സൊലൂഷന്‍സ് നിര്‍മിച്ച കിറ്റിനാണ് നിലവില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വിതരണം ചെയ്യുന്ന സ്പുട്‌നിക് വാക്‌സിന് 995 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്പുട്‌നിക്കിന് വില കുറവായിരിക്കും. സര്‍ക്കാരിനും സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കും ഒരേ വിലയില്‍ തന്നെയായിരിക്കും വാക്‌സിന്‍ വിതരണം ചെയ്യുക എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്
റഷ്യന്‍ നിര്‍മ്മിത വാക്സിനായ സ്പുട്നിക് ഇറക്കുമതി ചെയ്യുന്നത് ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് ലബോറട്ടറിയിലാണ്. കൊവിഡ് രണ്ടാഘട്ട വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാസമാണ് കേന്ദ്ര സര്‍ക്കാര്‍ സ്പ്ടുനിക് വാക്സിന്‍ അടിയന്തര ഉപയോഗത്തിന് അനുവാദം നല്‍കിയത്.
വ്യാഴാഴ്ച രാവിലെ 1 മണിയോടെയാണ് രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കുന്ന പ്രധാന പൈപ്പില്‍ സമ്മര്‍ദം കുറഞ്ഞത്. രോഗികള്‍ ഇത് ആശുപത്രി അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും രോഗികളുടെ സാച്ചുറേഷന്‍ ലെവല്‍ 40-50 ആയി കുറയുകയും, മരണം സംഭവിക്കുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി
വാക്സിന് ലഭ്യമാകാത്ത സാഹചര്യത്തില്‍ കമ്പനിയുമായി ചര്‍ച്ച തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതേ സമയം കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്സിന്‍റെ ക്ഷാമം പരിഹരിക്കാന്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ തയ്യാറാവുകയാണ്. കര്‍ണാടക, ഒഡിഷ, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് വാക്സിന്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം അറിയിച്ചിരിക്കുന്നത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 79 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5958 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 215 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
ഫെഡറല്‍ വാക്സിന്‍ സമതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്ത് വന്നാല്‍ ഉടന്‍ തന്നെ കുട്ടികള്‍ക്കുള്ള വാക്സിന്‍ വിതരണം ആരംഭിക്കും. 16 വയസ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കാനുള്ള അനുമതി അമേരിക്ക നേരത്തെ നല്‍കിയിരുന്നു
സൈക്കോളജി പ്രൊഫസറായ റാൽഫ് മിസ്ബർഗർ, ആൻഡ്രിയ സ്മിത് മിറിയം യൂദാ എന്നിവരുടെ നേതൃത്വത്തിൽ സൈമൺ ഫ്രേസർ സർവ്വകലാശാലയിൽ വെച്ചാണ് പഠനം നടത്തിയത്. 2020 വേനൽക്കാല സെഷനിൽ ചേർന്ന 80 വിദ്യാർത്ഥികളുടെയും മുൻ വർഷങ്ങളിൽ ഇതേ കോഴ്സിന് ചേർന്ന 450 വിദ്യാർഥികളിലുമായാണ് താരതമ്യസര്‍വ്വേ നടത്തിയത്. പ്ലസ് വൺ എന്ന ജേർണലിൽ അടുത്തിടെയാണ് ഗവേഷണ ഫലങ്ങൾ പ്രസിദ്ധികരിച്ചത്.
25,000 തൊഴിലാളികളെ പ്രതിമാസം 1,500 രൂപ വീതം നല്‍കി സഹായിക്കാമെന്ന് സൽമാൻ ഖാന്‍ ഇന്നലെ രാത്രി ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യൻ സിനി എംപ്ലോയീസ്ന് ഉറപ്പ് നല്‍കി. ഉടൻ തന്നെ അര്‍ഹതപ്പെട്ട തൊഴിലാളികളുടെ പട്ടിക തയാറാക്കി ആവശ്യമുള്ളവരിലേക്ക് സഹായമെത്തിക്കുമെന്നും തിവാരി പറഞ്ഞു.
നമ്മുടെ രാജ്യം ഇതുവരെ കടന്ന് പോകാത്ത സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്. കഴിയുന്നത്ര ഒരുമിച്ചുനിന്ന് ഈ മഹാമാരിക്കെതിരെ പൊരുതണം. അതിനാല്‍ ഇപ്പോള്‍ നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. രാജ്യത്തിന് ആവശ്യമായ ഫണ്ട് ഈ കാമ്പയ്ന്‍ വഴി ശേഖരിക്കാമെന്നും ഞങ്ങള്‍ കരുതുന്നുവെന്ന് വീരാട് കോഹ്ലിയും പറഞ്ഞു.
നിരക്ക് കുറച്ചാൽ നഷ്ടം നികത്താൻ സബ്‌സിഡി അനുവദിക്കണമെന്നും ലാബ് ഉടമകൾ ആവശ്യപ്പെട്ടിരുന്നു. ഏകപക്ഷീയമായാണ് നിരക്ക് കുറക്കാൻ സർക്കാർ തീരുമാനിച്ചതെന്നും. വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ലാബ് ഉടമകൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു
ഇറക്കുമതി ചെയ്യുന്ന വിഹിതത്തിൽ നിന്ന് 500 മെട്രിക് ടൺ ആദ്യഗഡുവായി കേരളത്തിന് അനുവദിക്കണം. അടുത്ത ഘട്ടത്തിൽ 500 ടൺ കൂടി സംസ്ഥാനത്തിന് നീക്കിവെക്കണം. കേരളത്തിനടുത്തുള്ള ഏതെങ്കിലും സ്റ്റീൽ പ്ലാന്റിൽ നിന്ന് 500 ടൺ അനുവദിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. ഇറക്കുമതിചെയ്യുന്ന ഓക്സിജനിൽ നിന്ന് 1000 ടൺ കേരളത്തിന് നൽകുന്നതിന് വിദേശ മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിച്ചു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന ഉന്നതതല യോഗത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കൂട്ടപ്പരിശോധന. കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.
കോവിഡ് രോഗവിമുക്തി നേടിയതിനെത്തുടര്‍ന്ന് ഇന്ന് ആശുപത്രിയിലെ ചികിത്സ അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് മടങ്ങാന്‍ സാധിച്ചു. മികച്ച രീതിയിലുള്ള പരിചരണമാണ് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ലഭ്യമാക്കിയത്
ഹോട്ടലുകളിൽ കൂടുതലും പാഴ്സലുകൾ നൽകണം. സീറ്റുകളുടെ 50 ശതമാനം മാത്രമെ ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കാവു. ഹോട്ടലുകൾ ഉൾപ്പെടെ എല്ലാ കടകളും 9 മണിവരെ മാത്രമെ തുറക്കാൻ അനുവാദമുണ്ടാകു. ആർടിപിസിആർ പരിശോധന കൂടുതലാക്കും. മറ്റ് രോഗങ്ങൾക്ക് രോഗികൾ ആശുപത്രിയിൽ എത്തുന്നത് കുറയ്ക്കണം.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജഡ്ജിമാര്‍ വീട്ടില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വാദം കേള്‍ക്കുക. സുപ്രീം കോടതിയും പരിസരങ്ങളും, ഓഫീസുമെല്ലാം അണുവിമുകതമാക്കിയാണ് കോടതി നടപടികള്‍ ഇന്ന് ആരംഭിക്കുക.
കൊവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടും മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിതികരിച്ചതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടെണ്ടതില്ല, വസ്കിന്‍ സ്വീകരിച്ചാല്‍ രോഗം വരാതിരിക്കില്ല എന്നല്ല. മറിച്ച് രോഗം മൂര്‍ഛിക്കുന്നത് കുറയും.
രാജ്യത്ത് ഇതുവരെ 1,19,71,624 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 1,13,23,762 രോഗമുക്തി നേടിയിട്ടുണ്ട്. കൊവിഡ് മരണം കുറഞ്ഞു വന്നിരുന്നെങ്കിലും കഴിഞ്ഞദിനം പുറത്ത് വന്ന ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം 321 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ജനങ്ങള്‍ക്ക് എളുപ്പത്തില്‍ വാക്സിന്‍ നല്‍കാനുള്ള പദ്ധതി സര്‍ക്കാര്‍ തയാറാക്കണം. രാജ്യത്ത് അനുദിനം കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. ഈ സാഹചര്യത്തില്‍ വാക്സിന്‍ വിതരണം പരമാവധി വേഗത്തിലാക്കിയാലേ അതിജീവിക്കാന്‍ സാധിക്കൂ.
കൊവിഡിന് പ്രകൃതി ചികിത്സകൊണ്ട് തുരത്താമെന്ന് ശക്തമായി വാദിച്ചിരുന്ന ആഫ്രിക്കന്‍ നേതാവാണ് ജോൺ മഗുഫുലി. ഔഷധ സസ്യങ്ങള്‍ കൊണ്ടുണ്ടാക്കിയ ഒറ്റമൂലിയും പ്രാർത്ഥനയും മാത്രം മതി കൊവിഡിനെ തുരത്താന്‍ എന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന ഏറെ വിവാദമായിരുന്നു.
സമ്പർക്കവ്യാപനം മൂലമുള്ള രോഗബാധ കൂടിവരുന്ന പശ്ചാത്തലത്തിൽ കണ്ടെയിൻമെന്റ് സോൺ കണ്ടെത്തി മാർക്ക് ചെയ്യാൻ കളക്ടറെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെയും പോലീസ് സഹായിക്കും. ജില്ലാ പൊലീസ് മേധാവിമാർ ഇക്കാര്യത്തിൽ കളക്ടർമാർക്ക് വേണ്ട സഹായം നൽകും.
യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ കോവിഡ്-19 മരണത്തെ പ്രതിരോധിക്കുന്ന രാജ്യമായാണ് ജര്‍മ്മനി കണക്കാക്കപ്പെടുന്നത്.
മരണമടഞ്ഞവരുടെ എണ്ണം 1,54,254 എന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്ത് മരണപ്പെട്ടത് എണ്ണായിരത്തി എഴുന്നൂറ്റി മുപ്പത്തിയാറു (8,736) പേരാണ്.
നിസാമുദ്ദീന്‍ തബലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 128-പേര്‍ക്ക് ഇതിനകം കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്.400-ലധികം പേര്‍ക്ക് കൊറോണാ ബാധയുള്ളതായാണ് സംശയിക്കപ്പെടുന്നത്.1000൦-ത്തോളം പേര്‍ ഇതിനകം നിരീക്ഷനത്തിലെക്ക് മാറിയിട്ടുണ്ട്